ഇസ്ലാമാബാദ്: ജമ്മുകാശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടാൻ പാക് ഭീകരർക്ക് പരിശീലനം നൽകിയിരുന്നതായി പാകിസ്ഥാൻ മുൻപ്രസിഡന്റ് പർവേസ് മുഷാറഫ്. ഒസാമ ബിൻലാദൻ, അയ്മൻ അൽ സവാഹിരി, ജലാലുദ്ദീൻ ഹഖാനി തുടങ്ങിയവർ പാകിസ്ഥാന്റെ ഹീറോകളായിരുന്നുവെന്നും മുഷാറഫ് പറയുന്നു. പാകിസ്ഥാൻ രാഷ്ട്രീയനേതാവ് ഫർഹത്തുല്ല ബാബർ ബുധനാഴ്ച ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു അഭിമുഖത്തിലാണ് മുഷാറഫിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നത്.
അഭിമുഖം എന്നെടുത്താതാണെന്ന് വ്യക്തമല്ല. പാകിസ്ഥാനിലെത്തുന്ന കാശ്മീരികളെ ആദരവോട് കൂടിയാണ് വരവേറ്റിരുന്നത്. തങ്ങൾ അവർക്ക് പിന്തുണയും പരിശീലനവും നല്‍കിയിരുന്നു. ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടുന്ന മുജാഹിദീനുകളായിട്ടാണ് അവരെ തങ്ങൾ പരിഗണിച്ചിരുന്നതെന്നും മുഷറഫ് അഭിമുഖത്തിൽ പറയുന്നു. ലഷ്കർ ഇ ത്വയ്ബ പോലുള്ള വിവിധ തീവ്രവാദ സംഘടനകൾ ഈ കാലഘട്ടത്തിൽ ഉയർന്നു. അവർ ഞങ്ങളുടെ വീരന്മാരായിരുന്നുവെന്നും മുഷാറഫ് പറയുന്നു.
Gen Musharraf blurts that militants were nurtured and touted as 'heroes' to fight in Kashmir. If it resulted in destruction of two generations of Pashtuns it didn't matter. Is it wrong to demand Truth Commission to find who devised self serving policies that destroyed Pashtuns? https://t.co/5Q2LOvl3yb
— Farhatullah Babar (@FarhatullahB) November 13, 2019
1979 ൽ പാക്കിസ്ഥാനു പ്രയോജനപ്പെടുത്തുന്നതിനും സോവിയറ്റിനെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനുമായി ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ മതപരമായ തീവ്രവാദം അവതരിപ്പിച്ചിരുന്നു. ലോകത്തെല്ലായിടത്തു നിന്നുമുള്ള മുജാഹിദ്ദീൻ പ്രവർത്തകരെ ഞങ്ങൾ കൊണ്ടുവന്നു, അവരെ ഞങ്ങൾ പരിശീലിപ്പിച്ചു, ആയുധങ്ങൾ നൽകി. അവർ ഞങ്ങളുടെ നായകന്മാരായിരുന്നു. ഹഖാനി ഞങ്ങളുടെ നായകനായിരുന്നു. ഒസാമ ബിൻ ലാദൻ ഞങ്ങളുടെ നായകനായിരുന്നു. അപ്പോൾ പരിസ്ഥിതി വ്യത്യസ്തമായിരുന്നു, പക്ഷേ ഇപ്പോൾ അത് വ്യത്യസ്തമാണ്. വീരന്മാർ വില്ലന്മാരായി മാറിയിരിക്കുന്നു’. ഇതായിരുന്നു മുഷാറഫിന്റെ വാക്കുകൾ.
കാശ്മീരിൽ ഇടപെടൽ നടത്തുന്നില്ലെന്ന പാകിസ്താന്റെ അവകാശവാദങ്ങൾ പൊളിക്കുന്നതാണ് മുഷറഫിന്റെ വെളിപ്പെടുത്തലുകൾ.