supremecourt-

ന്യൂഡൽഹി:മഹാരാഷ്‌ട്രയിൽ ബി. ജെ. പിയുടെ ദേവേന്ദ്ര ഫട്നാവിസിനെ മുഖ്യമന്ത്രിയായി അവരോധിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് - എൻ. സി. പി - ശിവസേന സഖ്യം നൽകിയ ഹർജിയിൽ ഇന്നലെ സുപ്രീം കോടതിയിൽ

ഒരു മണിക്കൂറാണ് വാദം നടന്നത്. ഇരു പക്ഷത്തിന്റെയും വാദമുഖങ്ങൾ ഇങ്ങനെ :

ഹർജിക്കാരുടെ വാദം:

ഗവർണർ പക്ഷപാതം കാണിച്ചു. നടപടി വഞ്ചനാപരവും നിയമവിരുദ്ധവുമാണ്.

അർദ്ധരാത്രിയിൽ സർക്കാരുണ്ടാക്കാനുള്ള ഗവർണറുടെ നടപടിയിൽ ദുരൂഹത

22ന് രാത്രി 7 മണിവരെ എൻ.സി.പി - ശിവസേന - കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരണ ശ്രമങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു

കേന്ദ്രമന്ത്രിസഭ ചേരാതെയാണ് രാഷ്ട്രപതി ഭരണം റദ്ദാക്കിയത്

അർദ്ധരാത്രിയിൽ ജനങ്ങളെയോ സഖ്യകക്ഷികളെയോ അറിയിക്കാതെ സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് ഗവർണർ കൂട്ടുനിന്നു

അർദ്ധരാത്രി രാഷ്ട്രപതി ഭരണം റദ്ദാക്കാൻ മഹാരാഷ്ട്രയിൽ എന്ത് അടിയന്തരാവസ്ഥയാണുണ്ടായിരുന്നത് ?

എൻ.സി.പി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അജിത് പവാറിനെ ഒഴിവാക്കി.

 54 എൻ.സി.പി എം. എൽ. എമാരിൽ 41 പേരും അജിത് പവാറിനെ നിരാകരിച്ചപ്പോൾ അദ്ദേഹം എൻ. സി. പിയിലാണെന്ന് ബി. ജെ. പി എങ്ങനെ പറയും?

ഭൂരിപക്ഷം എം. എൽ. എമാരും തനിക്കൊപ്പമുണ്ടെന്ന അജിത് പവാറിന്റെ അവകാശവാദം വസ്തുതാവിരുദ്ധം

ഗവർണർ വിവേകം കാട്ടിയില്ലെന്നതിന്റെ തെളിവാണിതെല്ലാം

വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കട്ടെ. ഇന്നലെ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം അവകാശപ്പെട്ടവർ ഇന്ന് എന്തിന് വിശ്വാസ വോട്ടെടുപ്പിനെ ഭയക്കണം

ഫട്നാവിസിന് ഭൂരിപക്ഷം ഉണ്ടെന്ന് ഗവർണർക്ക് പ്രഥമ ദൃഷ്‌ട്യാ ബോദ്ധ്യപ്പെടാൻ എന്ത് തെളിവാണുള്ളത്? ഒന്നുമില്ല.

ഗവർണർ 'മുകളിൽ' നിന്നുള്ള ഉത്തരവുകൾ അനുസരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം കർണാടകയിലും അതിന് മുൻപ് ഗോവയിലും ഉത്തരാഖണ്ഡിലും നടത്തിയതുപോലെ മഹാരാഷ്ട്രയിലും വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവിടണം

ബി. ജെ. പിയുടെ എതിർവാദം

ഗവർണറുടെ നടപടി ചോദ്യം ചെയ്യാൻ അധികാരമില്ല

സർക്കാർ രൂപീകരണത്തിൽ 30 ദിവസത്തെ അനിശ്ചിതത്വമാണ് ഗവർണർ പരിഹരിച്ചത്

ഒക്ടോബർ 24 മുതൽ നവംബർ 9 വരെ സർക്കാരുണ്ടാക്കാൻ ആരും മുന്നോട്ട് വന്നില്ല. തുടർന്ന് ഗവർണർ ഓരോ കക്ഷിയെയും സർക്കാരുണ്ടാക്കാൻ വിളിച്ചു. എന്നിട്ടും തർക്കം തുടർന്നു.

ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി ബി.ജെ.പിയും എൻ.സി.പിയും വന്നപ്പോൾ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു
വിശ്വാസവോട്ടെടുപ്പ് ഒഴിവാക്കണം.

എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച് വാദം കേൾക്കേണ്ട വിഷയമാണ്.