ബംഗളുരു : കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിൽ മുഖ്യമന്ത്രിയായിരുന്നത് അടിമയെപ്പോലെയാണെന്ന് എച്ച്.ഡി.കുമാരസ്വാമി. കർണാടക ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജനങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് മുൻമുഖ്യമന്ത്രി കുമാരസ്വാമിയുടെ തുറന്നുപറച്ചിൽ.. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ മകൻ നിഖിലിനെ തോൽപ്പിച്ച് മാണ്ഡ്യയിലെ ജനങ്ങൾ തന്നെ കൈയൊഴിഞ്ഞെന്നും കുമാരസ്വാമി പറഞ്ഞു.
കെ.ആർ.പേട്ടിൽ ജെ.ഡി.എസ് സ്ഥാനാർത്ഥി ബി.എൽ.ദേവരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കുമാരസ്വാമി.
ഡിസംബർ അഞ്ചിനാണ് കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ്. ജെ.ഡി.എസ് എം.എൽ.എ ആയിരുന്ന കെ.സി.നാരായണ ഗൗഡ, രാഷ്ട്രീയനാടകങ്ങളെത്തുടർന്ന് അയോഗ്യനായതോടെയാണ് കെ.ആർ. പേട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.