heavy-rain

തിരുവനന്തപുരം :തമിഴ്നാടിന്റെ തെക്കൻ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും,​ അതിനാൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി മുതൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ തുടരുകയാണ്.

കന്യാകുമാരി മുതലുള്ള തെക്കൻ തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന്റെ വേഗതയുണ്ടാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം തന്നെ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊതുജനത്തിന് നിർദേശം നൽകി.

ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാം(ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്)

കുട്ടികൾ ഉച്ചയ്ക്ക് രണ്ടു മുതൽ 10മണിവരെ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക

മഴക്കാർ കാണുമ്പോൾ അലക്കിയിട്ട തുണി എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കുക

ഇടിമിന്നലിന്റെ സമയത്തുള്ള കുളി ഒഴിവാക്കുക.

ഇടിമിന്നലിന്റെ സമയത്ത് ഫോൺ ഉപയോഗം ഒഴിവാക്കുക.

ഗൃഹോപകരണങ്ങളുടെ വൈദ്യതി ബന്ധം വിച്ഛേദിക്കുക.

ഇടിമിന്നലിന്റെ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

ഇടിമിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യത പ്രവാഹമില്ല,​ അതിനാൽത്തന്നെ പ്രഥമ ശശ്രൂഷ നൽകാൻ മടിച്ച് നിൽക്കരുത്.

വളർത്തുമൃഗങ്ങളെ ഇടിമിന്നലിന്റെ സമയത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. ഇനി അഥവാ കെട്ടിയിട്ടുണ്ടെങ്കിൽ അവയെ അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കെട്ടാൻ പോകരുത്.അത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കും.