കൊല്ലം: പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മൂമ്മയെയും ഓട്ടോ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. സ്‌കൂൾ അധികൃതരും ചൈൽഡ് ലൈൻ പ്രവർത്തകരും നടത്തിയ കൗൺസലിംഗിനിടെയാണ് സംഭവം പുറത്തുവന്നത്.
കൊല്ലം ഏരൂരിലാണ് പത്താംക്ലാസ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ആറുമാസമായി ഏരൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ തുടർച്ചയായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറയുന്നു.നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ നേരിട്ടുവരികയാണ്. തുടർന്ന് ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ ഗണേശിനെ ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.. തുടര്‍ന്നാണ് ഗണേശിന്റെയും പീഡനത്തിന് ഒത്താശ ചെയ്ത കുട്ടിയുടെ അച്ഛന്റെ അമ്മയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ കാര്യങ്ങൾ നോക്കിയിരുന്നത് ഓട്ടോ ഡ്രൈവറാണ്. ഗണേശിന്റെ വീട്ടിൽ വച്ചും മുത്തശ്ശിയുടെ വീട്ടിൽ വച്ചും പെൺകുട്ടിയെ ഇയാൾ തുടർച്ചയായി പീഡിപ്പിച്ചതായി പൊലീസ് പറയുന്നു...