pinarayi-vijayan-
PINARAYI VIJAYAN

തിരുവനന്തപുരം: കരിനിയമങ്ങളുടെ ദുരുപയോഗം അനുവദിക്കില്ലെന്നും പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായ രണ്ടു യുവാക്കളുടെ കേസ് ഹൈക്കോടതി റിട്ട. ജഡ്ജി പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷനായ അതോറിട്ടി പരിശോധിക്കുമെന്നും മുഖ്യമന്ത്റി പിണറായി വജയൻ നിയമസഭയെ അറിയിച്ചു.
യു.എ.പി.എ ഏതെങ്കിലും ഉദ്യോഗസ്ഥൻ തെറ്റായി പ്രയോഗിച്ചെങ്കിൽ ന്യായീകരിക്കില്ല. വിചാരണയ്ക്ക് സർക്കാർ അനുമതി വേണം. അലൻ ഷുഹൈബ്, താഹ എന്നിവരിൽ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ, ലഘുലേഖകൾ, ഫോൺ, ലാപ്‌ടോപ്, മെമ്മറി കാർഡ് എന്നിവ പിടിച്ചെടുത്തു. പിടികൂടുമ്പോൾ താഹ മാവോയിസ്റ്റ് അനുകൂല മുദ്റാവാക്യങ്ങൾ മുഴക്കി. ഇവർക്കെതിരേയുള്ള പൊലീസ് നടപടികൾ സൂക്ഷ്മമായി പരിശോധിച്ച് മാത്രമേ മുന്നോട്ടു പോകൂ. യു.ഡി.എഫ് സർക്കാർ രാഷ്ട്രീയ കൊലപാതകങ്ങൾക്കു പോലും യു.എ.പി.എ ചുമത്തിയിട്ടുണ്ട്.