sabarimala-women-entry
sabarimala women entry

തിരുവനന്തപുരം: മാവോയിസ്​റ്റ് സംഘടനകളിൽ നിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്ന

ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് .ശബരിമലയിൽ കർശന സുരക്ഷ .തീവ്രവാദികൾ നുഴഞ്ഞു കയറാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് പൊലീസ് നിർദ്ദേശം .

ശബരിമല ദർശനത്തിന് വനത്തിലൂടെ സഞ്ചരിക്കുന്ന ഭക്തരുടെ കൂട്ടത്തിലേക്കു ഇവർ കടന്നുകൂടാൻ സാധ്യതകളേറെയാണെന്ന് സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു. ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ നീരീക്ഷിക്കുന്നുണ്ട്. തീരദേശം വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താൻ സാധ്യതയുള്ളതിനാൽ ജില്ലാ പൊലീസ് മേധാവികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി.

. നവംബർ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്. നാലു ഘട്ടങ്ങളിലായുള്ള സുരക്ഷയുടെ ചുമതല എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹേബിനാണ്. ട്രാക്ടറുകളിൽ സ്വാമി അയ്യപ്പൻ റോഡു വഴി സന്നിധാനത്തേക്കു കൊണ്ടുപോകുന്ന സാധനങ്ങളും. ഡോളിയിലും കാക്കി പാന്റ് ധരിച്ചും വരുന്നവരെയും പരിശോധിക്കും. വിദേശ തീർഥാടകരുടെ വിവരങ്ങളും ശേഖരിക്കും. കാനനപാതയായ പുല്ലമേട്ടിൽ പട്രോളിങ് ശക്തമാക്കും.

വ്യോമസേനയും നാവിക സേനയും സംയുക്തമായി വ്യോമനിരീക്ഷണം നടത്തും. കൊച്ചി സി​റ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ ഓർഡിനേ​റ്റർ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡൽ ഓഫിസർ. എമർജൻസി ലാൻഡിംഗിനായി നിലയ്ക്കലിലെ ഹെലിപ്പാഡ് ഉപയോഗിക്കും. അടുത്ത സീസണിൽ സന്നിധാനത്ത് ഹെലിപ്പാഡ് നിർമിക്കണമെന്നും പ്രശ്‌നങ്ങളുണ്ടായാൽ ആളുകളെ

മാ​റ്റുന്നതിനു കൂടുതൽ തുറന്ന സ്ഥലങ്ങൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.