pinarayi-vijayan
PINARAYI VIJAYAN

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവികസനത്തിനുതകുന്ന അഭിപ്രായം തേടാൻ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്റി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായതിനാൽ നിരവധി ആശയം പങ്കുവയ്ക്കാനുണ്ടാവുമെന്നും നാടിന്റെ നില മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ തുറന്നു പറയുന്നതിന് മടിക്കേണ്ടതില്ലെന്നും മുഖ്യമന്ത്റി പറഞ്ഞു.ജനസൗഹാർദ്ദമെന്നത് ഒരു സംസ്‌കാരമായി മാറണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ.

*എല്ലാ ഓഫീസുകളിലും പൊതുജനങ്ങൾക്കായി ഹെൽപ് ഡെസ്‌കുകൾ ഉണ്ടാവണം.

*സർക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവരിലേക്കെത്തിക്കാൻ ആസൂത്രണം.

*വിവിധ മിഷനുകളുടെ വിജയകഥകൾ പൊതുജനങ്ങളിലെത്തണം.

*സർക്കാർ സംവിധാനത്തെയും സിവിൽ സർവീസ് മേഖലയെയും സോഷ്യൽ ആഡി​റ്റിന് വിധേയമാക്കണം.

*തൊഴിൽ, തൊഴിലാളി ബാങ്കുകൾ സൃഷ്ടിക്കണം.

*മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ജില്ലാ കളക്ടർമാർക്ക് അനുവദിക്കുന്ന 10,000 രൂപ 25,000 ആയി ഉയർത്തണം.
*ഉയർന്ന ഉദ്യോഗസ്ഥർ തമ്മിൽ നിരന്തരം ആശയവിനിമയം നടക്കണം.

*പ്രളയം പോലെയുള്ള ദുരന്തങ്ങൾ നേരിട്ടത് ഡോക്യുമെന്റ് ചെയ്യണം.

*വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം.

*എസ്. സി, എസ്. ടി വിഭാഗങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ജില്ലാതല കമ്മി​റ്റികൾ നിരീക്ഷിക്കുന്നതിന് സംസ്ഥാനതലത്തിൽ സംവിധാനം വേണം.

*ഇ ഓഫീസ് സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണം. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടാവണം.

*സംസ്ഥാനത്തിന്റെ ഐ. ടി സേവനങ്ങൾ ജനസൗഹൃദമാവണം.

സർക്കാരിന്റെ സേവനങ്ങൾ ആശുപത്രികളിലൂടെയും റേഷൻ കടകളിലൂടെയും ജനങ്ങളിലെത്തിക്കണം.

*പൊലീസിന്റെ സേവനവും കു​റ്റാന്വേഷണവും മികവു​റ്റതാക്കുന്നതിനുള്ള നിർദ്ദേശം യുവ ഐ. പി. എസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണം

*ക്രൈംബ്രാഞ്ചിലും സ്‌പെഷ്യൽ ബ്രാഞ്ചിലും കൂടുതൽ സി. ഐമാരെ നിയോഗിക്കണം.

അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ടി.കെ. ജോസ്, ഡോ. ആഷ തോമസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, മുഖ്യമന്ത്റിയുടെ സെക്രട്ടറി ശിവശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.