minister-v-s-sunilkumar
minister v s sunilkumar

തിരുവനന്തപുരം: കർഷകർക്ക് 'അവകാശ ലാഭവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്ന കർഷക ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കർഷക ക്ഷേമനിധി ബോർഡെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്രി വ്യാപാരം നടത്തുന്ന വ്യാപാരികൾ ഒരു വർഷത്തെ ലാഭത്തിന്റെ ഒരു ശതമാനം ഇൻസെന്റീവായി ബോർഡിലേക്ക് നൽകണം. പെൻഷനും മറ്രാനുകൂല്യങ്ങളും നിശ്ചയിക്കാൻ സമിതിയെ നിയോഗിക്കും. ആറ് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുത്തും.

പദ്ധതിയിൽ ചേരാൻ

അർഹതയുള്ളവർ

 5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി സ്വന്തമായോ, പാട്ടത്തിനോ

റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷി ഭൂമി ഏഴര ഏക്കർ വരെ .

മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗം.

വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കൂടരുത്.

ഉദ്യാനം, ഔഷധകൃഷി,നഴ്സറി,വിളകളും ഇടവിളകളും,ഫലവൃക്ഷങ്ങൾ,പച്ചക്കറി,പുല്ല്,തീറ്റപ്പുല്ല് കർഷകർ.

മത്സ്യം, അലങ്കാരമത്സ്യം,ചിപ്പി, തേനീച്ച,പട്ടുനൂൽപ്പുഴു,കോഴി, താറാവ്,കാട, ആട്,മുയൽ , കന്നുകാലി, പന്നിവളർത്തൽ.

ആനുകൂല്യങ്ങൾ

 അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ച് അംഗമാവുകയും 60 വയസ് പൂർത്തിയാവുകയും ചെയ്തവർക്ക് പെൻഷൻ.

 കുറഞ്ഞ അംശദായം പ്രതിമാസം 100 രൂപ.സർക്കാർ വിഹിതം 250 രൂപ വരെ.

25 വർഷം അംശദായം അടച്ചവർക്ക് ഒറ്റത്തവണയായി നിശ്ചിത തുക..

 ഇൻഷ്വറൻസ് പരിരക്ഷ ;സ്ഥിരമായി അവശതയനുഭവിക്കുന്നവർക്ക് സഹായം.

സ്ത്രീകളായ ആംഗങ്ങളുടെയോ പെൺമക്കളുടെയോ വിവാഹത്തിനും പ്രസവശുശ്രൂഷയ്ക്കും വിദ്യാഭ്യാസത്തിനും സഹായം.

കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം, വന്യജീവിആക്രമണം,വിഷബാധ എന്നിവയുണ്ടായാൽ നഷ്ടപരിഹാരം.