തിരുവനന്തപുരം: ഹൈസ്കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധത്തിനിരയാക്കി ആസ്വാദനം പതിവാക്കിയ കായിക അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ സ്കൂളിൽ കായിക അദ്ധ്യാപകനായ 50 കാരനാണ് പിടിയിലായത്. സ്കൂൾ വിദ്യാർത്ഥികളായ 15 കാരന്റെയും17 കാരന്റെയും പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റ് മുതൽ കായിക പരിശീലനത്തിനെന്ന പേരിൽ അദ്ധ്യാപകൻ സ്കൂൾ സമയത്തും സ്കൂൾ വിട്ടശേഷവും ഇവരെ കാറിൽ കയറ്റി സ്കൂളിന് പുറത്തേക്ക് കൊണ്ടുപോകുമായിരുന്നു. സ്കൂളിന് കുറച്ചകലെ വിജനമായ സ്ഥലത്തെത്തിച്ച് കാറിൽ വച്ച് കുട്ടികളെ പരസ്പരം പ്രകൃതിവിരുദ്ധ പീഡനത്തിലേർപ്പെടുത്തിയശേഷം ആസ്വദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അദ്ധ്യാപകന്റെ ശല്യത്താൽ പൊറുതിമുട്ടിയ വിദ്യാർത്ഥികൾ പല തവണ ഇതിനെതിരെ പ്രതികരിച്ചെങ്കിലും പരാതി നൽകുകയോ പുറത്ത് പറയുകയോ ചെയ്യരുതെന്ന് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ ഒരു വിദ്യാർത്ഥി സംഭവം പുറത്ത് പറഞ്ഞതോടെയാണ് ഇരുവരുടെയും വീട്ടുകാർ ഇടപെട്ട് പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയത്. പരാതിയെതുടർന്ന് അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.