arest

വിതുര: സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി വിജനമായ സ്ഥലത്തെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. വിതുര തള്ളച്ചിറ പണയിൽ വീട്ടിൽ സി. ജയൻ (39), വിതുര ഇറയംകോട് തടത്തരികത്ത് വീട്ടിൽ കെ. സജി (28) എന്നിവരെയാണ് വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ്ഇൻസ്പെക്ടർ ബി. സാബു, എ.എസ്.എെ രാജൻ, സി.പി.ഒ ഷിജുറോബർട്ട്, ഹാഷിം, ബൈജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ഇവർ ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.