osaka
ഒസാക്ക സർവകലാശാലയിലെ ഗ്ലോബൽ എൻഗേജ്‌മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജെന്റ കവഹാരയുമായി സ്യൂട്ട കാമ്പസിലെ കോക്രിയേ​റ്റീവ് ഇന്നൊവേഷൻ കെട്ടിടത്തിന്റെ കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച.

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാർത്ഥികൾക്ക് ജപ്പാനിലെ ഒസാക്ക സർവകലാശാലയിൽ നിന്ന് വിവിധ വിഷയങ്ങളിൽ ക്രെഡിറ്റ് നേടാൻ കഴിയുന്ന സാൻഡ് വിച്ച് കോഴ്സുകൾ ഉടൻ യാഥാർത്ഥ്യമാകും.മുഖ്യമന്ത്റി പിണറായി വിജയനും ഒസാക്ക സർവകലാശാലയിലെ ഗ്ലോബൽ എൻഗേജ്‌മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജെന്റ കവഹാരയുമായുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

നാച്ച്വറൽ പോളിമറുകൾ, ബയോ പ്ലാസ്​റ്റിക്, ബയോ കമ്പോസി​റ്റുകൾ, നാനോ ഘടനാപരമായ വസ്തുക്കൾ, പോളിമർ നാനോകമ്പോസി​റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഗവേഷണ സഹകരണമാകാമെന്ന് മുഖ്യമന്ത്റി പറഞ്ഞു. കപ്പൽ സാങ്കേതികവിദ്യ, സമുദ്റവിജ്ഞാനം, മറൈൻ സയൻസ് എന്നിവയിൽ സംയുക്ത പദ്ധതികൾ ആലോചിക്കും.

മഹാത്മാഗാന്ധി സർവകലാശാലയിൽ പരസ്പര താല്പര്യമുള്ള മേഖലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിലും , സാമൂഹ്യശാസ്ത്രത്തിലും വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിലും മുഖ്യമന്ത്റി സഹകരണം അഭ്യർത്ഥിച്ചു.ഒസാക്ക സർവകലാശാലയിൽ 1,44,000 വിദ്യാർത്ഥികൾക്ക് 11 ബിരുദ പ്രോഗ്രാമുകൾക്കും 16 ഗ്രാജുവേ​റ്റ് സ്‌കൂളുകൾക്കുമുള്ള സൗകര്യങ്ങളുണ്ട്.

. സർവകലാശാലയുടെ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ അപേക്ഷകരെ പ്രതീക്ഷിക്കുന്നതായി

യൂണിവേഴ്സി​റ്റി അപ്ലൈഡ് ഫിസിക്സ് വിഭാഗം പ്രൊഫസർ പ്രഭാത് വർമ്മ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ . വി.കെ. രാമചന്ദ്രൻ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈ​റ്റസ് , ഒസാക്കകോബിയുടെ ഇന്ത്യൻ കോൺസൽ ജനറൽ ബി. ശ്യാമും എന്നിവരും പങ്കെടുത്തു.