വളളികുന്നം: മഞ്ഞപ്പിത്തം ബാധിച്ച് വള്ളികുന്നത്തു നിന്ന് 10 വിദ്യാർത്ഥികൾ ഉൾപ്പെടെ 14 പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
കിഴക്കൻ പ്രദേശങ്ങളായ കാമ്പിശേരി, പള്ളിക്കുറ്റി, താളീരാടി തുടങ്ങിയ ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. പള്ളിക്കുറ്റി ഭാഗത്തെ കളിസ്ഥലത്തെ കിണറു വെള്ളം ഉപയോഗിച്ച വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം ആദ്യം ബാധിച്ചതെന്ന് അറിയുന്നു.രോഗം പടർന്ന് രണ്ടുമാസം പിന്നിട്ടിട്ടും അധികൃതർ നടപടികയൊന്നും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.