ആലപ്പുഴ:അടിസ്ഥാനപരമായ പ്രശ്നങ്ങൾ മനസിലാക്കി കയർ വ്യവസായത്തെ സംരക്ഷിക്കാനുള്ള നൂതന പദ്ധതികൾ നടപ്പാക്കണമെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കയർ കേരള 2019ന്റെ ഭാഗമായി 'കയർ രണ്ടാം പുന:സംഘടന, നേട്ടങ്ങളും ഭാവി വഴികളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.

പരമ്പരാഗത കയർ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. വ്യവസായത്തിന്റെ നിലനിൽപ്പിനായി കാലാനുസൃതമായ മാ​റ്റങ്ങളാണ് ആവശ്യം. കയർ വ്യവസായത്തിന് പേരകേട്ട കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഈ വ്യവസായം ഇന്ന് വളരെ പരിതാപകരമായ അവസ്ഥയിലാണ്. കൊല്ലം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ലക്ഷദ്വീപിൽ നിന്നു നാളികേര ഉത്പന്നങ്ങൾ കേരളത്തിൽ എത്തിച്ചാൽ കയർ വ്യവസായത്തിന് ഉപയോഗപ്പെടുത്താമെന്നും മന്ത്റി പറഞ്ഞു. മന്ത്റി ടി.എം. തോമസ് ഐസക്ക് അദ്ധ്യക്ഷനായി. കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, കയർ വികസന വകുപ്പ് ഡയറക്ടർ എൻ. പത്മകുമാർ, കയർഫെഡ് എം.ഡി സി. സുരേഷ്‌കുമാർ, വിവിധ കയർ സഹകരണ സംഘങ്ങളിലെ ചെയർമാൻമാർ എന്നിവർ പങ്കെടുത്തു