anta

ആലപ്പുഴ : ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതികളായ രണ്ടു യുവാക്കൾ കുത്തേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. സംഭവത്തിൽ കഴിഞ്ഞദിവസം അസ്റ്റ് ചെയ്ത രണ്ടുപേരെ റിമാൻഡ് ചെയ്തു.കൊലക്ക് ശേഷം ഒളിവിൽ പോയ തുമ്പോളി സ്വദേശികളായ ചാൾസ്, ശരത്, ഉണ്ണി, ജോസ് എന്നിവരെയാണ് ഇന്നലെ ചേർത്തലയിൽ നിന്ന് നോർത്ത് എസ്.ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ചേർത്തലയിലെ സുഹൃത്തുക്കളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സംഘം പിടിയിലാകുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ല വിടാനുള്ള തയ്യാറെടുപ്പിനിടെയാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത മാരാരിക്കുളം തെക്ക് എഞ്ചായത്ത് 13ാം വാർഡ് പാതിരപ്പള്ളി വെളിയിൽ വീട്ടിൽ ഡെറിക്(25), ആലപ്പുഴ നഗരസഭ തുമ്പോളി വാർഡിൽ തയ്യിൽ വീട്ടിൽ ആന്റണി(27) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.രണ്ട് വർഷംമുമ്പ് തുമ്പോളി സ്വദേശി സാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്യാട് പഞ്ചായത്ത് 16ാം വാർഡിൽ തുമ്പോളി വെളിയിൽ വീട്ടിൽ വികാസ് (28), ആലപ്പുഴ നഗരസഭ തുമ്പോളി വാർഡിൽ ജസ്റ്റിൻ സോനു (26) എന്നിവരെ ഞായറാഴ്ച രാത്രിയിലാണ് കുത്തി കൊലപ്പെടുത്തിയത്.