പ്ളാസ്റ്റിക് കവറുകളില്ലാത്തൊരു പുതുവർഷം വരുന്നു
കോലഞ്ചേരി: ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും ജനുവരി ഒന്നു മുതലില്ല. ഇതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചു.
• നിരോധിതവസ്തുക്കൾ
പ്ലാസ്റ്റിക് കാരി ബാഗ് (കനം നോക്കാതെ)
ടേബിൾ ഷീറ്റുകൾ
കൂളിംഗ് ഫിലിം
പ്ലേറ്റുകൾ, കപ്പുകൾ
തെർമോക്കോൾ
ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ, സ്റ്റിറർ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് ഫ്‌ളാഗുകൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, കുടിക്കാനുള്ള പെറ്റ് ബോട്ടിലുകൾ (300 മില്ലിക്ക് താഴെ), പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്‌ളക്‌സ് മെറ്റീരിയൽസ്, പ്ലാസ്റ്റിക് പാക്കറ്റ്സ്
നിരോധനം ലംഘിച്ചാൽ
പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കർശന നടപടി കലക്ടർമാർക്കും സബ്ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കും മലിനീകരണ നിയന്ത്റ ബോർഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും അധികാരം.
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കും 10,000 രൂപ പിഴ
രണ്ടാമതും ലംഘിച്ചാൽ 25,000 രൂപ.
മൂന്നാമതും ലംഘിച്ചാൽ 50,000 രൂപ പിഴയും പ്രവർത്താനുമതി റദ്ദാക്കലും
തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും മലിനീകരണ നിയന്ത്റണ ബോർഡ് ഉദ്യോഗസ്ഥർക്കും ഇതിന് അധികാരം നൽകിയിട്ടുണ്ട്.
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉൽപാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും.
കയറ്റുമതിക്കായി നിർമിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിന്നും നിർമ്മിച്ച വസ്തുക്കൾ (ഐ.എസ് അല്ലെങ്കിൽ ഐ.എസ്.ഒ 17088: 2008 ലേബൽ പതിച്ചത്) എന്നിവ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും നിരോധനം മൂലം പ്ലാസ്റ്റിക് ഉപയോഗത്തിൽ ഏകദേശം 70 ശതമാനം കുറവുണ്ടായി.