mubarak-paravur
മുബാറക്ക്

പറവൂർ: വെടിമറ മുബാറക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായി. കഴിഞ്ഞ ആറിന് മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ് (24), മാവിൻചുവട് കണ്ടാരത്ത് അഹമ്മദ് (35), ചെറുപറമ്പിൽ സാലിഹ് (21), തോട്ടുങ്കൽ ഫറൂഖ് (35) കളത്തിപ്പറമ്പിൽ സജീർ (32) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയായതിനാൽ ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കഴിഞ്ഞ ദിവസം കരുമാല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ തോട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തു കൊണ്ടുപോയി തെളിവെടുത്തു. കേസിലെ ഒമ്പതാം പ്രതി മുപ്പത്തടം എരമം കാട്ടിപ്പറമ്പിൽ അബ്ദുൽ മജീദി​നെ (34) കസ്റ്രഡിയിൽ വാങ്ങിയി​ട്ടില്ല. പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടില്ല. കേസിലെ പ്രധാന പ്രതികളായ റിയാസ്, റൊണാൽഡോ ജബ്ബാർ എന്നി​വരേയും പിടികൂടിയി​ട്ടില്ല. ഇവർ ഒളിവിലാണ്. അബ്ദുൾ മജീദ് തരപ്പെടുത്തി കൊടുത്ത സുഹൃത്തിന്റെ കാറുമായാണ് റിയാസ് രക്ഷപ്പെട്ടത്.