പള്ളുരുത്തി: വിദേശ കപ്പലുകളിൽ ജോലികൾ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ തട്ടിയ കേസിലെപ്രധാനപ്രതി തൃശൂർ തിരുവില്ലാ മലയിൽ കനേത്തറ വീട്ടിൽ വിജിൽ (35)ബാംഗ്ലൂരിൽ അറസ്റ്റിലായി. . എറണാകുളത്ത് രവിപുരത്ത് ഇവർ നടത്തിയിരുന്ന ഓഫീസ് അടച്ചു പൂട്ടി. കുമ്പളങ്ങി സ്വദേശി ബിനോയ് ആന്റണിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ഇയാളിൽ നിന്ന് മൂന്നര ലക്ഷം രൂപ സംഘം വാങ്ങി. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയുടെ പേരിൽസമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് തട്ടിപ്പ്നടത്തിയത്.. ഒരു വനിത ഉൾപ്പടെ രണ്ട് പേർ ഒളിവിലാണ്.പണം നഷ്ടപ്പെട്ടെന്ന കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.എസ്. ഐ. ടി.ജി.രാജേഷ് ,എ.എസ്.ഐ. പ്രിൻസ്, അനിൽ, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് . പ്രതിയെ കോടതി റിമാൻഡ് ചെയ്തു.