വൈപ്പിൻ : ചെറായി വലിയ പള്ളി എന്നറിയപ്പെടുന്ന സെൻറ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ പള്ളിയിൽ, യാക്കോബായ വിഭാഗത്തിന് പ്രവേശനം നിരോധിച്ച് എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു.പള്ളി വക സെമിത്തേരി, കുരിശുപള്ളി, പള്ളിമേട, പഴ്‌സനോജ്( വികാരിയുടെ താമസസ്ഥലം) എന്നിവയിലും പള്ളി വക മറ്റു വസ്തുവകകളിലും പ്രവേശിക്കുന്നതിനാണ് നിരോധനം.
1934 ലെ ഭരണഘടന പ്രകാരമാണ് സുറിയാനി ക്രിസ്ത്യൻ പള്ളികൾഭരിക്കപ്പെടെണ്ടതെന്ന മേൽക്കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. കൊച്ചി ഭദ്രാസനം മെത്രാപ്പോലീത്തനിയമിച്ച ഫാ. ടുബി വർഗീസാണ് പള്ളിയുടെ നിയമാനുസൃതപുരോഹിതനെന്നും അദ്ദേഹത്തിന്റെ നടപടികളെ എതിർക്കാൻ എതിർകക്ഷികൾക്ക് അവകാശമില്ലെന്നും വിധിയിൽപറഞ്ഞു.