business-

മുംബായ്: സാമ്പത്തിക മാന്ദ്യത്തിലും ജി.ഡി.പി ഇടിഞ്ഞിട്ടും ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപ പ്രളയം. ആറ് വർഷത്തിലെ ഏറ്റവും വലിയ വിദേശഫണ്ട് വന്നത് ഇക്കൊല്ലം. 1.3 ലക്ഷം കോടി രൂപ. ഇതിൽ 97,250 കോടിയും ഓഹരിയിലാണ്.

വർഷാവസാനത്തിന് മുമ്പ് 36,000 കോടി രൂപ കൂടി അടുത്ത വർഷവും ഓഹരി വിപണിയിൽ നല്ലകാലമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്.

അനുകൂലമായ ആഗോള പലിശനിരക്കുകൾ, വിദേശ ബാങ്കുകളുടെ ഫണ്ട് വിനിയോഗം തുടങ്ങിയവയാണ് നിക്ഷേപം വർദ്ധിക്കാൻ കാരണമായത്.

വരുമെന്നാണ് പ്രതീക്ഷ. കടപ്പത്രങ്ങളേക്കാൾ ഓഹരിയിലാണ് ഇക്കൊല്ലം വിദേശികൾ താല്പര്യം കാട്ടിയത്.

അമേരിക്ക - ചൈനാ വ്യാപാരയുദ്ധം, ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ,ക്രൂഡ് ഓയിൽ വില വർദ്ധന, ഇന്ത്യയിലെ എൻ.ബി. എഫ്.സി കമ്പനികളുടെ വായ്പാ പ്രതിസന്ധി എന്നിവ അനുകൂല

കാലാവസ്ഥയെ കുഴപ്പത്തിലാക്കാവുന്ന ഭീഷണികളാണ്.

18 ലക്ഷം കോടിയുടെ ഓഹരി വ്യാപാരം

ഇക്കൊല്ലം വിദേശ നിക്ഷേപകർ വാങ്ങിയ ഓഹരികളുടെ മൂല്യം.

18 ലക്ഷം കോടി രൂപ. വിറ്റ ഓഹരികളുടെ മൂല്യം 16.7 ലക്ഷം കോടി രൂപ. അഞ്ച് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ വ്യാപാരമാണിത്.

കേന്ദ്രത്തിൽ മോദി സർക്കാർ കരുത്തോടെ തിരിച്ചുവന്നത് വിദേശ നിക്ഷേപകരിൽ ഇന്ത്യൻ വിപണിയിലെ വിശ്വാസം വളർത്തി. ധനനയത്തിലും ഇളവുകൾ ഉണ്ടായി. പലിശനിരക്ക് റിസർവ് ബാങ്ക് കുറവുവരുത്തിയതും ആഭ്യന്തര ഓഹരി വിപണിയിൽ കുതിപ്പിന് കാരണമായി.

ജൂലായിൽ പുതിയ സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപങ്ങൾക്ക് നികുതിയിൽ സർച്ചാർജ് ചുമത്തിയതും ജി.ഡി.പി നിരക്ക് കുറഞ്ഞതും ജൂലായ് മുതൽ സെപ്തംബർ വരെ ഓഹരി വിപണിയെ തളർത്തിയിരുന്നു. സർച്ചാർജ് കേന്ദ്രസർക്കാർ കുറച്ചതും മറ്റ് സാമ്പത്തിക പരിഷ്കാരങ്ങളും വിപണിയുടെ കുതിപ്പ് തിരിച്ചെത്തിച്ചു.

റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും രൂപയുടെ സ്ഥിരതയും സഹായകരമായി.