പറവൂർ : കരിമ്പാടം ധർമ്മാർത്ഥദായിനി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ (വ്യാഴം) കൊടിയേറും. വൈകിട്ട് ഏഴരയ്ക്ക് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. രാവിലെ മഹാഗണപതിഹവനത്തോടെ മഹോത്സവ ചടങ്ങുകൾ തുടങ്ങും. ഒമ്പതരയ്ക്ക് പഞ്ചവിംശതികലശപൂജ, വൈകിട്ട് ഏഴിന് തിരുവാതിര താലാഘോഷ കമ്മിറ്റിയുടെ താലം എഴുന്നള്ളിപ്പ്, രാത്രി എട്ടിന് ഹരിമുരളീരവം. മഹോത്സവ ദിനങ്ങളിൽ വിശേഷാൽപൂജകളും രാവിലെ എട്ടിന് ശ്രീബലിയും രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പും നടക്കും.
3ന് വൈകിട്ട് ഏഴിന് ശ്രീവല്ലീശ്വരി താലാഘോഷ കമ്മിറ്റിയുടെ താലം എഴുന്നള്ളിപ്പ്, 4ന് വൈകിട്ട് ആറരയ്ക്ക് ശ്രീനാരായണ കൃതികളുടെ ആലാപനം, ഏഴിന് തെക്കുംപുറം ഗ്രാമീണ സംഘടനയുടെ താലം എഴുന്നള്ളിപ്പ്, രാത്രി എട്ടരയ്ക്ക് നൃത്തനൃത്യങ്ങൾ, 5ന് വൈകിട്ട് ഏഴിന് ഡോ.പല്പു, നടരാജഗുരു കുടുംബ യൂണിറ്റിന്റെ താലം എഴുന്നള്ളിപ്പ്, രാത്രി എട്ടരയ്ക്ക് തൃശൂർ ജനനയനയുടെ നാടൻപാട്ട്, 6ന് വൈകിട്ട് ഏഴിന് ദേവീസഹായം താലാഘോഷ കമ്മിറ്റിയുടെ താലം എഴുന്നള്ളിപ്പ്, രാത്രി എട്ടരയ്ക്ക് നൃത്തനൃത്യങ്ങൾ.
7ന് വൈകിട്ട് ആറിന് തായമ്പക, ഏഴിന് ശ്രീബാലഭദ്ര താലാഘോഷ കമ്മിറ്റിയുടെ താലം എഴുന്നള്ളിപ്പ്, രാത്രി എട്ടരയ്ക്ക് ദുർഗാ വിശ്വനാഥിന്റെ മെഗാ മ്യൂസിക്കൽ നൈറ്റ്, വലിയവിളക്ക് മഹോത്സവദിനമായ 8ന് രാവിലെ ഏഴരയ്ക്ക് നവക പഞ്ചഗവ്യകലശാഭിഷേകം, എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നരയ്ക്ക് ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, ചേന്ദമംഗലം രഘുമാരാർ സംഘത്തിന്റെയും പഞ്ചവാദ്യം, ചെറുശേരി കുട്ടൻമാരാർ സംഘത്തിന്റെ ചെണ്ടമേളം, രാത്രി ഒമ്പതിന് ദീപാരാധന, ഫാൻസി വെടിക്കെട്ട്, പന്ത്രണ്ടിന് പള്ളിവേട്ട.
ആറാട്ട് മഹോത്സവദിനമായ 9ന് രാവിലെ ഒമ്പതിന് പറയ്ക്കെഴുന്നള്ളിപ്പ്, നാരായണീയ പാരായണം, പതിനൊന്നിന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുബലി, അഞ്ചരയ്ക്ക് ആറാട്ട് പുറപ്പാട്, ഏഴരയ്ക്ക് തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ടുവിളക്ക്, രാത്രി പതിനൊന്നരയ്ക്ക് വലിയകുരുതി സർപ്പണത്തിനു ശേഷം കൊടിയിറങ്ങും.