കുറ്റ്യാടി : കുറ്റ്യാടി പഴയ ബസ്സ്റ്റാന്റിലൂടെ നടക്കണമെന്നു കരുതിയാൽ അത് അതിമോഹമാണ്. ഇരുചക്രവാഹനങ്ങൾ തട്ടിമുട്ടി നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയിലാണ് യാത്രക്കാർ. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളാണ് തലങ്ങും വിലങ്ങുമായി സ്റ്റാന്റിനുള്ളിൽ നിർത്തിയിരിക്കുന്നത്. കായക്കൊടി, മരുതോങ്കര, കുന്നുമ്മൽ, ചങ്ങരോത്ത് പഞ്ചായത്തുകളിൽ നിന്നും ആയിരക്കണക്കിന്ന് ജനങ്ങളാണ് കുറ്റ്യാടിയിലെ നിരവധി സ്ഥാപനങ്ങളിൽ ദിവസേന എത്തിപ്പെടുന്നത്. ഏകദേശം നാല് വർഷങ്ങൾക്ക് മുൻപ് നാദാപുരം റോഡിന് സമീപത്തേക്ക് ബസ്സ്റ്റാന്റ് മാറ്റിയപ്പോൾ പഴയ ബസ് സ്റ്റാന്റിലെ വ്യാപാരികൾക്ക് കച്ചവട സാദ്ധ്യത കുറയുകയും തുടർന്ന് ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് പുതിയ പദ്ധതി ആവിഷ്കരിക്കുകയുമായിരുന്നു. ഇതനു
ഡ്യൂട്ടിയിലിരിക്കുന്ന ഹോംഗാർഡുകളുടെ കണ്ണു വെട്ടിച്ചാണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം വാഹങ്ങൾ സ്റ്റാന്റിനുള്ളിൽ പാർക്ക് ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർക്ക് ഈ വഴി സഞ്ചരിക്കുക എന്നത് കഠിനമാണ് .