വൈക്കം: പ്രളയത്തിൽ തകർന്ന പുളിഞ്ചുവട് - പരുത്തിമുട് നക്കംതുരുത്ത് റോഡിന്റെ നവീകരണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ എൻജിനീയറെയും കരാറുകാരനെയും തടഞ്ഞുവെച്ചു. 15 ദിവസത്തിനുള്ളിൽ റോഡ് സഞ്ചാരയോഗ്യമാക്കാമെന്ന് ഇരുവരും ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ എൻജിനീയറും കരാറുകാരനും റോഡ് നിർമാണം വിലയിരുത്താനെത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ പ്രളയത്തിലാണ് 2.5 കിലോമീറ്റർ നീളംവരുന്ന പുളിഞ്ചുവട്‌ നക്കംതുരുത്ത് റോഡ് പൂർണമായും തകർന്നത്.