അടിമാലി: വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന പത്ത് കിലോ നിരോധിത പുകയില ഉത്പ്പന്നങ്ങൾ അടിമാലി എക്‌സൈസ് പിടിച്ചെടുത്തു.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ അടിമാലി എക്‌സൈസ് റെയിഞ്ച് സംഘം വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് നൽകാനായി കൊണ്ടു പോകുകയായിരുന്ന അടിമാലി കല്ലാർ വേഴേപ്പിള്ളിൽ ശിഹാബിനെ (44) കസ്റ്റഡിയിൽ എടുത്തത്.സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയ്ക്കുള്ളിലായിരുന്നു ഹാൻസിന്റെ പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥർ സീറ്റ് തുറന്ന് പരിശോധന നടത്തുകയുമായിരുന്നു.തമിഴ്‌നാട്ടിൽനിന്നും പുകയില ഉത്പന്നങ്ങൾ എത്തിച്ച് വീട്ടിൽ സൂക്ഷിച്ച ശേഷം ആവശ്യക്കാരായ കച്ചവടക്കാർക്ക് എത്തിച്ച് നൽകുകയാണ് ചെയ്യുന്നതെന്ന് ശിഹാബ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.ആനച്ചാൽ,അമ്പഴച്ചാൽ,രണ്ടാംമൈൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായി പുകയില ഉത്പന്നങ്ങൾ കച്ചവടം നടത്തി വന്നിരുന്നതെന്നാണ് സൂചന.അടിമാലി എക്‌സൈസ് റെയിഞ്ചോഫീസിലെ പ്രിവന്റീവ് ഓഫീസർ എം സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.പുകയില ഉത്പന്നം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ചിത്രം..വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി അടിമാലി കല്ലാർ സ്വദേശി വേഴേപ്പിള്ളിൽ ശിഹാബ