കോട്ടയം : കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്തിയ നാലു മാസത്തിനിടെ മോട്ടോർ വാഹനവകുപ്പ് റോഡിൽ നിന്ന് പിഴയായി ഈടാക്കിയത് 1.02 കോടി രൂപ. 4282 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. ഹെൽമറ്റ് ധരിക്കാതെയും, മദ്യപിച്ച് വാഹനം ഓടിച്ചും വാഹനപരിശോധനയ്‌ക്കിടെ നിറുത്താതെ പോയാൽ രക്ഷപ്പെടാമെന്ന് കരുതേണ്ട. എല്ലാ വാഹനങ്ങളിലും കാമറയുമായി മോട്ടോർ വാഹനവകുപ്പ് റോഡിലുണ്ട്. കാമറയിൽ ചിത്രം പതിഞ്ഞാൽ നോട്ടീസ് വീട്ടിൽ വരും. കഴിഞ്ഞ ദിവസം 4,14550 രൂപയാണ് പിഴയായി ഈടാക്കിയത്.

കേസുകൾ ഇങ്ങനെ

സെപ്തംബർ - 521 കേസ് : 10,30,950 രൂപ
ഒക്ടോബർ - 1341 കേസ് : 3080250 രൂപ
നവംബർ 1140 കേസ് : 4061900 രൂപ
ഡിസംബർ 1280 കേസ് : 2084850 രൂപ

ആകെ 4282 കേസ് : 10257950 രൂപ

കോട്ടയം ജോ.ആർ.ടി.ഒ റോയി തോമസിന്റെ നേതൃത്വത്തിൽ 81 കേസുകളിൽ നിന്നായി 60500 രൂപ പിഴയായി ഈടാക്കി

ചങ്ങനാശേരി ജോ.ആർ.ടി.ഒ പി.സി ചെറിയാന്റെ നേതൃത്വത്തിൽ 136 കേസുകളിൽ നിന്നായി 78500 രൂപ പിഴയായി ഈടാക്കി

കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ എസ്.സഞ്ജയുടെ നേതൃത്വത്തിൽ 86 കേസുകളിൽ നിന്നായി 79250 രൂപ പിഴയായി ഈടാക്കി

പാലാ ജോ.ആർ.ടിഒ കെ.ഷിബുവിന്റെ നേതൃത്വത്തിൽ 65 കേസുകളിൽ നിന്നായി 111250 രൂപയാണ് പിഴയായി ഈടാക്കിയത്.

ഉഴവൂർ ജോ.ആർ.ടി.ഒ അംബികാദേവിയുടെ നേതൃത്വത്തിൽ 50 കേസുകളിലായി 47050 രൂപ പിഴയായി ഈടാക്കി

വൈക്കം ജോയിന്റ് ആർ.ടി.ഒ ഷൈനി മാത്യുവിന്റെ നേതൃത്വത്തിൽ 78 കേസുകളിലായി 38,000 രൂപ പിഴയായി ഈടാക്കി