കോട്ടയം : ചീറിപ്പായുന്നവർ ഓർക്കുക, അപകടമുനമ്പുകളായി സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി 15 ബ്ലാക്ക് സ്‌പോട്ടുകളാണ് ജില്ലയിലെ റോഡുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായ ആദ്യ ബ്ലാക്ക് സ്‌പോട്ടിൽ ദേശീയ-സംസ്ഥാന പാതകളിലെ ഓരോയിടങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. റോഡുകളിൽ അപകടങ്ങളും മരണവും കൂടിയ പ്രദേശങ്ങളെയാണ് ബ്ലാക്ക് സ്‌പോട്ടായി രേഖപ്പെടുത്തുന്നത്. അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിംഗ് ഇവിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ ഈ വർഷം അഞ്ഞൂറോളം അപകടങ്ങളിലായി 77 പേരുടെ ജീവനാണ് പൊലിഞ്ഞത്.
കൊട്ടാരക്കര -ഡിണ്ഡിഗൽ ദേശീയ പാതയിലും എം..സി റോഡിലും, പൊൻകുന്നം- പാലാ റോഡിലും, പാലാ-ഏറ്റുമാനൂർ റോഡിലും, ഏറ്റുമാനൂർ-എറണാകുളം റോഡിലും ബ്ളാക് സ്പോട്ടുകളുണ്ട്.
ഇവ മരണ സ്‌പോട്ടുകൾ
ഏറ്റുമാനൂർ- എറണാകുളം റോഡിൽ പട്ടാളമുക്ക്
ദേശീയപാതയിൽ മുണ്ടക്കയം ചിറ്റടി
എ.സി റോഡിൽ പാലയ്ക്കൽ കലുങ്ക്
ഏറ്റുമാനൂർ- പൂഞ്ഞാർ റോഡിൽ പുലിയന്നൂർ, പാലാ മേരിഗിരി
എം.സി റോഡിൽ കോടിമത
കെ.കെ.റോഡിൽ മണർകാട്,
കാട്ടിക്കുന്ന്, ചാലുകുന്ന്, പെരുമാറൂർകുളം
ചെമ്പ്, വടവാതൂർ മിൽപടി, വല്ലകം, അംബിക മാർക്കറ്റ്
''ബ്ലാക്ക് സ്‌പോട്ട് മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായിട്ടുള്ള ആദ്യ സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീം പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാൻ പരിശോധനയ്ക്ക് കഴിയുന്നുണ്ട്''
മോട്ടോർവാഹനവകുപ്പ്