mobile-

കൊച്ചി : പരസ്പരം മത്സരിച്ച് ഓഫറുകൾ നൽകി മൊബൈൽ കമ്പനികൾ പോരടിച്ചപ്പോൾ സന്തോഷിച്ചത് വരിക്കാരാണ്. എന്നാൽ ഓഫറുകളിൽ നിരക്കുകൾ വെട്ടിക്കുറച്ചപ്പോൾ ലാഭം കുറഞ്ഞതും, വലിയ കടബാദ്ധ്യതയും, ഉയർന്ന സ്‌പെക്ട്രം ഫീസ് നിരക്കുകൾ, ഇതിനു പിന്നാലെ ഇരുട്ടടിയായി സുപ്രീം കോടതിയുടെ എ.ജി.ആർ വിധി കൂടിയായപ്പോൾ പോരടിച്ച കമ്പനികൾ ഒന്നായി വരിക്കാർക്ക് 'പണി' കൊടുത്തിരിക്കുകയാണ്. ടെലികോം കമ്പനികൾ സേവന നിരക്കുകൾ കുത്തനെ കൂട്ടിയിരിക്കുകയാണ്. പൊതുജനത്തിന് കനത്ത തിരിച്ചടിയുമായി വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവ പ്രഖ്യാപിച്ച പ്രീപെയ്ഡ് കാൾ, ഡേറ്റ നിരക്കുവർദ്ധന ഇന്നു മുതൽ പ്രാബല്യത്തിൽ വരുകയാണ്. 47 ശതമാനം വരെയാണ് വർദ്ധന. റിലയൻസ് ജിയോ പ്രഖ്യാപിച്ച 40 ശതമാനം വർദ്ധന ഡിസംബർ ആറിന് നടപ്പാകും. നാലുവർഷങ്ങൾക്ക് മുമ്പ് ജിയോയുടെ പിറവിയോടെ, കുത്തനെ ഇടിഞ്ഞ നിരക്കുകളാണ് ഇപ്പോൾ കൂട്ടുന്നത്.

ഭാരതി എയർടെൽ

വൊഡാഫോൺ-ഐഡിയ

(പാക്കേജ് മാറ്റം, ബ്രായ്ക്കറ്റിൽ പഴയനിരക്ക്)

28 ദിവസം

84 ദിവസം

365 ദിവസം