delhi

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വീണ്ടും സംഘർഷം. കിഴക്കൻ ഡൽഹിയിലെ സീലംപൂരിലും ജഫറബാദിലും പ്രതിഷേധം അക്രമത്തിലേക്ക് മാറി. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ജാമിയ സർവകലാശാലയിൽ ഉണ്ടായ പൊലീസ് അതിക്രമമാണ് ജനങ്ങളെ പ്രലോഭിപ്പിച്ചത്.

സമരക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടതായും ബസുകൾക്ക് കല്ലെറിഞ്ഞതായും റിപ്പോർട്ട് ഉണ്ട്. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സമാധാനമായി പ്രകടനം നടത്തുകയായിരുന്ന തങ്ങൾക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ജനങ്ങൾ ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതായി ഡി.എം.ആർ.സി അറിയിച്ചു.

#WATCH Delhi: Police take away protesters from the spot where a clash broke out between police and protesters, during protest against #CitizenshipAmendmentAct today. Police has also used tear gas shells to disperse the protesters. pic.twitter.com/DkPGAEQ1tM

— ANI (@ANI) December 17, 2019