ന്യൂഡൽഹി: പാരത്വ ഭേദഗതി നിമയത്തിനെതിരായ പ്രതിഷേധത്തിൽ ശ്രദ്ധേയമായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി അയ്ഷ റെന്നയുടെ ഫേസ്ബുക്ക് തടഞ്ഞുവച്ചു. മുമ്പത്തെ ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സൂചന. കമ്യൂണിറ്റി സ്റ്റാൻറേർഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരിൽ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിൽ വിലക്കുന്നു എന്നാണ് അയ്ഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം. ഇക്കാര്യം അയ്ഷ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സംഘപരിവാറിന്റെ ഐ.ടി സെൽ നടത്തിയ വിദ്വേഷണ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്ന് അയ്ഷ ട്വീറ്ര് ചെയ്തു. ഈ വിലക്കിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യാം ഇന്നും അയ്ഷ കുറിച്ചു. അതേ സമയം പോസ്റ്റുകളെ കൂട്ടമായി റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി പരിശോധനകൾക്കായി ഫേസ്ബുക്ക് ഇത്തരം താത്കാലിക നടപടികള്‍ എടുക്കാറുണ്ട്.
ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധത്തിൽ അയ്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡൽഹി പൊലീസ് ഗോ ബാക്ക്, ഗോ ബാക്ക്' എന്ന് പറഞ്ഞുകൊണ്ട് അയിഷയും കൂട്ടുകാരി ലദീദ ഫർസാനയും പൊലീസുകാരിൽ നിന്നും മർദ്ദനമേൽക്കുന തങ്ങളുടെ സുഹൃത്തായ ഷഹീനിനെ കൂട്ടം ചേർന്ന് സംരക്ഷിക്കുന്ന വീഡിയോ ദൃശ്യവും ഇക്കൂട്ടത്തിൽ പുറത്ത് വന്നിരുന്നു.
Following hate campaigns and organised efforts by sangh parivar IT cells, my fb account has been reported many times, which makes me unable to post there. You can get in touch with me here.#JamiaProtest pic.twitter.com/I0VyTXAaCP
— Aysha Renna (@AyshaRenna) December 17, 2019