ന്യൂഡൽഹി: അഞ്ച്- ആറ് വർഷം മുമ്പ് തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എൻ.ഡി.എ സർക്കാർ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തൊഴിലാളികളേയും വ്യവസായികളേയും കേള്‍ക്കുന്ന സര്‍ക്കാരാണ് നമ്മുടേത്. സമ്പദ്ഘടനയെ അച്ചടക്കത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. വ്യവസായികളുടെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു.
'ഇനി നമ്മൾ നീങ്ങുന്നത് സുതാര്യതയും കാര്യക്ഷമതയും നിലനിർത്താനായി മുഖം നോക്കാതെയുള്ള നികുതിഘടന സംവിധാനത്തിലേക്കാണ്. രാജ്യത്തെ വിദേശ നിക്ഷേപത്തിന്റെ തോത് വർദ്ധിച്ചു. എഫ്.ഡി.ഐ കൊണ്ട് ഞാനുദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റും, ഫസ്റ്റ് ഡവലപ്പ് ഇന്ത്യയും'-പ്രധാനമന്ത്രി വ്യക്തമാക്കി.
Delhi: Prime Minister Narendra Modi attends the inaugural session of '100 years of ASSOCHAM(Associated Chambers of Commerce and Industry of India)' pic.twitter.com/H9UxAtUJDu
— ANI (@ANI) December 20, 2019
PM Modi: 5-6 years back our economy was heading towards disaster, our Govt has not only stabilized it, but also made efforts to bring discipline to it. We have paid attention to fulfilling the decades old demands of the industry. https://t.co/TztGxFKucu pic.twitter.com/bs8ktFXXeJ
— ANI (@ANI) December 20, 2019