amit-sha-

ന്യൂഡൽഹി : ദേശീയ പൗരത്വ നിയമഭേദഗതിയ്ക്ക് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്ക് തടയിടാൻ വിപുലമായ പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിക്കാനൊരുങ്ങുന്നു. പൗരത്വ നിയമഭേദഗതിയെക്കുറിച്ചും, ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ചും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടെന്നും ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യക്തത കൊണ്ടുവരേണ്ടതുണ്ടെന്നും ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പറഞ്ഞു.

നിയമഭേദഗതിയെപ്പറ്റി മൂന്നുകോടി കുടുംബങ്ങളെ നേരിട്ട് അറിയിക്കും. എല്ലാ ജില്ലകളിലും റാലി നടത്താനും തീരുമാനിച്ചു.അടുത്ത പത്ത് ദിവസം രാജ്യവ്യാപകമായി വിപുലമായപ്രചാരണം നടത്തും. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി. നിയമഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് ആയിരം റാലികൾ സംഘടിപ്പിക്കും. വരാനിരിക്കുന്ന ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും, ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും പങ്കെടുക്കുന്നതിന് പുറമേയാണിത്.

വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തിൽ മൂന്ന് കോടി കുടുംബങ്ങളെയെങ്കിലും നേരിട്ട് കാണാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി മുന്നൂറ് ഇടങ്ങളിൽ വാർത്താ സമ്മേളനങ്ങൾ നടത്തും. ആയിരം റാലികൾ ബില്ലിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനായി നടത്തും.