കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. അതേസമയം വേദിയിൽ പൗരത്വ നിയമത്തിന്റെ കോപ്പി കീറിയെറിഞ്ഞ് നിയമ വിദ്യാർത്ഥിയുടെ പ്രതിഷേധം. കൊൽക്കത്തയിലെ ജാദവ്പുർ സർവ്വകലാശാലയിലെ ബിരുദ ദാനച്ചടങ്ങിലാണ് ഗോൾഡ് മെഡലിസ്റ്റായ ദേബ്‌സ്‌മിത ചൗധരി പ്രതികരിച്ചത്. ഗവർണർ ജഗ്ദീപ് ധൻകറായിരുന്നു ബിരുദദാനം നിർവഹിച്ചിരുന്നത്. ഗവർണറുടെ മുന്നിൽ വച്ചാണ് ദേബ്‌സ്‌മിതയുടെ പ്രതിഷേധം.
സർവകലാശാല ഗോൽഡ് മെഡൽ ജേതാവായ ദേബ്‌സ്മിത വേദിയിലെത്തിയതിന് ശേഷം മെഡൽ വാങ്ങുകയും കയ്യിലിരുന്ന പൗരത്വ നിയമത്തിന്റെ കോപ്പി സദസിനെ കാണിച്ച് കീറിയെറിയുകയും ചെയ്തു. തുടർന്ന് ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് വേദിയിൽ നിന്ന് പുറത്തേക്ക് നടന്നു. നേരത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. ക്യാമ്പസിൽ പ്രവേശിച്ച് ഗവർണർക്കുനേരെ ഗോ ബാക്ക് വിളികളും നോ എൻ.ആർ.സി നോ സി.എ.എ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു.
ബിരുദാനത്തിന് ശേഷം വിസിക്കെതിരെ വിമർശനവുമായി ഗവർണർ രംഗത്തെത്തി. വൈസ് ചാൻസലറുടെ മൗനസമ്മതത്തോടെയാണ് പ്രതിഷേധം അരങ്ങേറിയതെന്നും ഇത് വളരെ വേദനാജനകമായ സംഭവമാണെന്നും ഗവർണർ പറഞ്ഞു. നേരത്തെ പോണ്ടിച്ചേരി സർവകലാശാലയിലും സമാനമായ രീതിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.
Debsmita chowdhury gold medalist from department of international relations. Tearing up CAA at Jadavpur university.
— krishnakoli mukherjee (@KkmBabi) December 24, 2019
More power to you. pic.twitter.com/I88b3Hiiar