ഡൽഹി: കരുതൽ തടങ്കലുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. മുസ്ലിമുകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കുമെന്ന് കോൺഗ്രസ്സും മറ്റു പാർട്ടികളും കുപ്രചരണം നടത്തുകയാണെന്ന് നരേന്ദ്ര മോദി ഡൽഹിയിൽ നടന്ന മഹാറാലിയിൽ വ്യക്തമാക്കിയിരുന്നു. അസമിലെ ഗോൽപാറ ജില്ലയിലെ മാട്ടിയ എന്ന സ്ഥലത്തു അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ തയ്യാറാക്കുന്ന തടങ്കൽ കേന്ദ്രത്തിന്റെ വീഡിയോ ആണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ആർ.എസ് .എസിന്റെ പ്രധാനമന്ത്രി ഭാരത മാതയോടു കള്ളം പറയുകയാണെന്നാരോപിച്ചാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
RSS का प्रधानमंत्री भारत माता से झूठ बोलता हैं ।#JhootJhootJhoot pic.twitter.com/XLne46INzH
— Rahul Gandhi (@RahulGandhi) December 26, 2019
2018 ഡിസംബറിലാണ് തടങ്കൽ കേന്ദ്രത്തിന്റെ പണി ആരംഭിച്ചതു. ഗോൽപാറ ജില്ലയിലെ തടങ്കൽ കേന്ദ്രത്തിന്റെ മൂന്നിൽ രണ്ടു ഭാഗം പണിയും പൂർത്തിയതായി ദേശീയ മാദ്ധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവിക രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. 2011 ഇൽ കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിലായിരുന്നപ്പോൾ ഗോൽപാറ, കൊക്രാജർ, സിൽചാർ എന്നിവിടങ്ങളിൽ മൂന്ന് തടങ്കൽ കേന്ദ്രങ്ങൾ തയ്യാറാക്കിയിരുന്നു. 360 ലധികം അനധികൃത കുടിയേറ്റക്കാരെ ഇവിടെ താമസിപ്പിച്ചിരുന്നതിന്റെയും തെളിവായി ആഭ്യന്തര മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് അമിത് മാളവിക ട്വീറ്റ് ചെയ്തു.
Rahul Gandhi
— Amit Malviya (@amitmalviya) December 26, 2019
Seen this press release from 2011 issued by the Congress govt claiming to have sent 362 illegal migrants to ‘detention camps’ in Assam.
Just because India has rejected you repeatedly, are you hell bent on destroying it with your politics of hate and fear mongering? pic.twitter.com/wc9HPWjBlS
എന്നാൽ അസമിൽ മാത്രമാണ് എൻ .ആർ.സി നടപ്പാക്കിയതെന്നും, ഇന്ത്യയിലാകമാനം നടപ്പാക്കുന്നതിനെ പറ്റി ഒരു ചർച്ചയും ഇത് വരെ നടത്തിയിട്ടില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. തടങ്കൽ കേന്ദ്രങ്ങൾക്ക് എൻ.ആർ.സിയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ വിദേശ നിയമവും,പാസ്പോർട്ട് നിയമവും ലംഘിക്കുന്നവരെ അവിടെ പാർപ്പിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.