ലാഹോർ: പാക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തർ. ഹിന്ദു മത വിശ്വാസിയായ പാക് ടീം അംഗം ഡാനിഷ് കനേരിയയ്ക്കുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. ഹിന്ദുവായതിനാൽ സഹതാരങ്ങൾ കനേരിയയോട് വിവേചനപരമായി പെരുമാറിയെന്നും ഒപ്പമിരുന്ന് ഭക്ഷണം ഭക്ഷണം കഴിക്കാൻ പോലും തയ്യാറായില്ലെന്നും അക്തർ പറയുന്നു. ഗെയിം ഓണ്‍ ഹായ്' എന്ന ക്രിക്കറ്റ് ഷോയിലാണ് അക്തറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
പാക് ടീമിൽ രണ്ടാമതായി എത്തിയ ഹിന്ദു മതക്കാരനാണ് ഡാനിഷ് കനേരിയ. തനിക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് അക്തർ പറഞ്ഞതെല്ലാം സത്യമാണെന്ന് കനേരിയ വെളിപ്പെടുത്തി. ഞാൻ ഒരു ഹിന്ദു ആയതിനാൽ എന്നോട് സംസാരിക്കാൻ പോലും സഹകളിക്കാർ തയ്യാറായില്ല. അവരുടെ പേരുകൾ ഞാൻ വെളിപ്പെടുത്തും. അന്ന് എനിക്ക് അത് തുറന്നു പറയാൻ ധൈര്യമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അതുചെയ്യുമെന്നും കനേരിയ പറഞ്ഞു. കനേരിയ നേരിട്ട വിവേചനങ്ങൾക്ക് നിരവധി അനുഭവങ്ങൾ ചൂണ്ടിക്കാൻ കഴിയുമെന്ന് അക്തർ പറഞ്ഞു.
തന്റെ കരിയറിൽ കറാച്ചി, പഞ്ചാബ്, പെഷവാർ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധിയാളുകളുമായി തർക്കിക്കേണ്ടി വന്നു. എന്തിനാണ് ഹിന്ദുവായ താങ്കൾ ഞങ്ങൾക്കൊപ്പം കളിക്കുന്നതെന്ന് പോലും കനേരിയയോട് ചില താരങ്ങൾ ചോദിച്ചതായി അക്തർ പറയുന്നു. അതേസമയം അക്തറിന്റെ വെളിപ്പെടുത്തിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മാറിയിട്ടുണ്ട്.
Pak cricketer Danish Kaneria to ANI on Shoaib Akhtar's allegations that Pak players had problems eating with Kaneria as he's a Hindu:He told the truth. I'll reveal names of players who didn't like to talk to me as I was a Hindu. Didn't have courage to speak on it, but now I will. pic.twitter.com/HmeSUhtbUk
— ANI (@ANI) December 26, 2019