അസാം: പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് അസമിൽ നടന്ന റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങളെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോബാൾ. ബിജെപി സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് സോനോബാൾ പറഞ്ഞു. അസാമിലെ ജനങ്ങൾക്ക് സമാധാനവും പുരോഗതിയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസത്തിന് ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അസമിലെ മോറിഗാവ് ജില്ലയിലെ ജാഗിറോഡ് ആയിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി റാലി സംഘടിപ്പിച്ചത്. നാലുകിലോമീറ്ററോളം ദൈർഘ്യത്തില്‍ റാലിയില്‍ ജനങ്ങള്‍ അണിനിരന്നെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
Heard many times ~ a picture is worth a 1000 words!
— Himanta Biswa Sarma (@himantabiswa) December 27, 2019
I shall allow these pics to speak for themselves, today. This incredible surge of people at our Peace & Progress March at #Jagiraod today conveys a lot. #AssamAlwaysAhead @narendramodi @AmitShah @BJP4India @BJP4Assam pic.twitter.com/pvvyYcLH8n