കൊച്ചി: പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മലപ്പുറം കൊണ്ടോട്ടിയിൽ പൗരത്വ സംരക്ഷണ റാലിയിൽ ജാമിയ മില്ലിയ വിദ്യാർത്ഥി ആയിഷ റെന്നയെ അധിക്ഷേപിച്ച സി.പി.എം പ്രവർത്തകർക്കെതിരെ വിമർശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുരളി ഗോപിയുടെ വിമർശനം.
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾപറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികൾക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാൽ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുതയെന്ന് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികൾക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാൽ അത് സ്വന്തം വീട്ടിൽ ചെന്നിരുന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിർക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസാദ്ധ്യവും ആണ്.
#അഭിപ്രായസ്വാതന്ത്ര്യം