പന്തളം: കൃക്ഷിഭവനിലെ ജീവനക്കാരിയോട് പന്തളം എസ്.ഐ. ശ്രീകുമാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഡി. വൈ. എഫ്. ഐ. പന്തളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കടയ്ക്കാട് സ്വദേശിനി ജയയോട് അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. ഇവരുടെ ഭർത്താവ് മധു അയൽവാസിയുമായി ഉണ്ടായ അടിപിടി കേസിലെ പ്രതിയായിരുന്നു. മധുവിന് ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചിരുന്നു. ഇതറിയാതെയാണ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ജയയുടെ ജോലി സ്ഥലത്തെത്തി മോശമായി പെരുമാറിയതെന്ന് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് സി.ഐ.ഇ.ഡി.ബി ജൂ ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഡി. വൈ. എഫ്. ഐ പന്തളം ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ശ്രീഹരി, സെക്രട്ടറി അഭിഷ്, സി.പി.എം. പന്തളം ലോക്കൽ കമ്മറ്റി സെക്രട്ടറി നവാസ് ഖാൻ. അഭിലാഷ്, ഷെഫീക്ക്, ഷാനവാസ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.