പന്തളം: ഒരു പോലിസ് ജീപ്പ് വന്നുനിന്നു. പൊലീസുകാർക്കൊപ്പം അജാനുബാഹുവായ കാലൻ കയറും കറക്കി ചാടിയിറങ്ങി. കണ്ടുനിന്നവർക്കമ്പരപ്പായി. അമ്പരപ്പ് കൗതുകത്തിലേക്ക് മാറിയപ്പോഴേക്കും പൊലീസ്, വാഹന പരിശോധന തുടങ്ങി. ഹെൽമറ്റില്ലാത്തവർക്കും സീറ്റ് ബൽറ്റ് ധരിക്കാത്തവർക്കുംകാലൻ യമലോകത്തെ അനുഭവങ്ങൾ വിവരിച്ചു .ഇത് കേട്ടമാത്രയിൽ റോഡ് നിയമങ്ങൾ കർശനമായി പാലിച്ചുകൊള്ളാമെന്ന യാത്രക്കാരുടെ ഉറപ്പ്.. റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇലവുംതിട്ട ജനമൈത്രി പൊലീസാണ് വ്യത്യസ്തമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. കാലന്റെ വേഷം കെട്ടിയത് പൊലീസുദ്യോഗസ്ഥനായ ഡബ്ള്യൂ. എ. റഷീദാണ്. പ്രോഗ്രാം ഇലവുംതിട്ട എസ്.എച്ച്.ഒ ടി.കെ.വിനോദ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ് ഐ കെ കെ സുരേഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷാ, ആർ പ്രശാന്ത് ,പൊലീസുദ്യോഗസ്ഥരായ കെ എസ് സജു, ശ്യാംകുമാർ, താജുദീൻ, അനൂപ്, എസ് ഷാലു , അജിത് എസ്.പി സമിതിയംഗം ബിനുപല്ലവി എന്നിവർ നേതൃത്വം നൽകി