amritha

അമൃതപുരി: അമൃത വിശ്വവിദ്യാപീഠം എം.ടെക്, പിഎച്ച്.ഡി കോഴ്‌സുകളിലായി 31 പുതിയ പാഠ്യപദ്ധതികൾ പ്രഖ്യാപിച്ചു. അമൃത സർവകലാശാലയുടെ അമൃതപുരി, കോയമ്പത്തൂർ, ബംഗളുരു കാമ്പസുകളിലായാണ് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത്. 2020-21 വർഷത്തിൽ തുടങ്ങുന്ന കോഴ്‌സുകൾക്കായി നാലു കോടി രൂപയുടെ സ്‌കോളർഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യവസായരംഗത്തിന് അനുസൃതമായി തയാറാകാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും ഭാവിയിലേയ്ക്ക് ഉപകരിക്കുന്ന സാങ്കേതികവിദ്യകളിൽ പരിശീലനം നല്കുന്നതിനുമാണ് അമൃത സർവകലാശാല എന്നും മുൻഗണന നല്കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ ഡീൻ ഡോ. കൃഷ്ണശ്രീ അച്ച്യുതൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡേറ്റ സയൻസസ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, റിന്യൂവബിൾ എനർജി ടെക്‌നോളജീസ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്, സ്മാർട്ട് ഗ്രിഡ്‌സ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്, ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് എർത്ത് ഒബ്‌സർവേഷൻ, ഇൻഡസ്ട്രിയൽ ഇന്റലിജന്റ് സിസ്റ്റംസ് എന്നിങ്ങനെയുള്ള എം.ടെക്, പിഎച്ച്.ഡി കോഴ്‌സുകളാണ് പുതിയതായി ആരംഭിക്കുന്നത്. ഇൻഡസ്ട്രി പാർട്ട്‌ണേഴ്‌സിന്റെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്വകാര്യ സർവകലാശാല ഇത്തരം നൂതന കോഴ്‌സുകൾ ആരംഭിക്കുന്നത്.

അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് സിഗ്‌നൽ പ്രോസസിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, സൈബർ സെക്യൂരിറ്റി സിസ്റ്റംസ് ആൻഡ് നെറ്റ് വർക്ക്, എംബഡഡ് കൺട്രോൾ ആൻഡ് ഓട്ടോമേഷൻ, ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് എർത്ത് ഒബ്‌സർവേഷൻ, പവർ ആൻഡ് എനർജി (സ്മാർട്ട് ഗ്രിഡസ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്), പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്, റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, സിഗ്‌നൽ പ്രോസസിംഗ് ആൻഡ് എംബഡഡ് സിസ്റ്റംസ്, തെർമ്മൽ ഫ്‌ളൂയിഡ്‌സ് എൻജിനിയറിംഗ്, വി.എൽ.എസ്‌.ഐ ഡിസൈൻ, വയർലെസ് നെറ്റ് വർക്ക്‌സ് ആൻഡ് ആപ്ലിക്കേഷൻസ് എന്നീ കോഴ്‌സുകളാണ് തുടങ്ങുന്നത്.

www.amrita.edu/joinmtech എന്ന വെബ്‌സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാം. എം.ടെക് കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വർഷത്തേയ്ക്കും ഒരു ലക്ഷം രൂപയോളം സ്‌കോളർഷിപ്പായി നല്കും. ഇന്റഗ്രേറ്റഡ് എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകൾക്ക് പ്രതിവർഷം പത്ത് ലക്ഷം രൂപയാണ് സ്‌കോളർഷിപ്പ്. ഗേറ്റ് യോഗ്യത നേടിയവർക്കും നേടാത്തവർക്കും അപേക്ഷിക്കാം. യൂറോപ്പ്, യു.എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സർവകലാശാലകളുമായി ചേർന്നുള്ള ഡ്യുവൽ ഡിഗ്രിക്കും ഡ്യുവൽ പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് ചേരുന്നതിനും മിടുക്കരായ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.