കൊടകര: ആളൂർ ജംഗ്ഷനിൽ സംസ്ഥാന പാതയോരത്തെ രണ്ട് വൻ മാവുകൾ മുറിക്കാൻ ഉത്തരവിട്ട പി.ഡബ്ലിയു.ഡി ഇരിങ്ങാലക്കുട സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി എടുക്കണമെന്ന് ആളൂർ വൃക്ഷ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
മൂന്ന് വർഷം മുമ്പ് ജനകീയ ഇടപെടലിനെ തുടർന്ന് വേണ്ടെന്നുവച്ച ലേലം വീണ്ടും തീരുമാനിച്ചത്. വനം വകുപ്പിന്റെയൊ ഗ്രാമപഞ്ചായത്തിന്റെയൊ അനുമതി ഇല്ലാതെയായിരിരുന്നു. നാളെ നിശ്ചയിച്ച ലേലം നാട്ടുകാർ ബന്ധപ്പെട്ടവർക്ക് ഭീമഹർജി നൽകിയതിനെ തുടർന്ന് റദ്ദാക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. റിട്ട. എ.ഡി.എം: ഇ.വി. സുശീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നീതു മണിക്കുട്ടൻ അദ്ധ്യക്ഷനായി. കൊച്ചുത്രേസ്യ തോമസ്, എം. മോഹൻദാസ്, പി.കെ. കിട്ടൻ, കെ.എ. അനീഫ, കെ.കെ. ദേവസിക്കുട്ടി, വി. അരുൺ എന്നിവർ സംസാരിച്ചു.