തിരുവനന്തപുരം: ഇന്ത്യയിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് മോദി സർക്കാർ നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ആർ.എം.എസിന് മുന്നിൽ സി.പി.ഐ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ബി.ജെ.പി ഭരണത്തിന്റെ വീഴ്ചകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഈ നിയമനിർമ്മാണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സോളമൻ വെട്ടുകാട്, അരുൺ. കെ.എസ്, ഇന്ദിര രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. നോതാക്കളായ എം. രാധാകൃഷ്‌ണൻ നായർ, കെ.എസ്. മധുസൂദനൻ നായർ, കള്ളിക്കാട് ചന്ദ്രൻ, എം.ജി. രാഹുൽ, മുരളി പ്രതാപ്, വി.എസ്. സുലോചനൻ, വട്ടിയൂർക്കാവ് ശ്രീകുമാർ, ടി. ടൈറ്റസ്, എ.എം. റൈസ്, എൻ. അയ്യപ്പൻ നായർ, വിളവൂർക്കൽ പ്രഭാകരൻ, ഇ.എം റഷീദ്, എം.എസ് റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.