somanath

 ചെയർമാനാകുന്ന അഞ്ചാമത്തെ മലയാളി

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ അടുത്ത ചെയർമാനായി മലയാളിയും തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടറുമായ ഡോ.എസ്. സോമനാഥ് നിയമിതനാകും. ഡോ.കെ. ശിവൻ 2021 ജനുവരിയിൽ വിരമിക്കുന്നതോടെ സോമനാഥ് ചുമതലയേക്കുമെന്നാണ് അറിയുന്നത്.

എം.ജി.കെ.മേനോൻ, കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നീ മലയാളികളാണ് മുൻപ് ഐ.എസ്. ആർ.ഒ മേധാവിയായിട്ടുള്ളത്.

കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രജ്ഞനെയാണ് ഐ.എസ്. ആർ.ഒ ചെയർമാനാക്കുക. നിലവിൽ ഡോ.കെ.ശിവന് മാത്രമാണ് ഈ പദവിയുള്ളത്. ഡോ. എസ്. സോമനാഥിനും കേന്ദ്ര സെക്രട്ടറി പദവി നൽകാൻ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. വരുന്ന ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തി ഉത്തരവുമിറക്കി.

വി.എസ്.എസ്.സി. ഡയറക്ടറായിരുന്ന ഡോ.കെ.ശിവൻ 2018ലാണ് ഐ.എസ്.ആർ.ഒ. ചെയർമാനായത്. ശിവന് പിന്നാലെ വി.എസ്.എസ്.സി ഡയറക്ടറാവുകയായിരുന്നു സോമനാഥ്.

മിടുമിടുക്കിന്

അംഗീകാരം

സീനിയോറിട്ടിയെക്കാൾ അസാധാരണ പ്രകടനമിടുക്കാണ് ഐ.എസ്.ആർ.ഒ ചെയർമാനെ നിയമിക്കുന്നതിന് മാനദണ്ഡമാക്കുക. മെരിറ്റ് പ്രൊമോഷൻ സ്‌കീം അനുസരിച്ചാണ് സോമനാഥിന് ലെവൽ 16ൽ നിന്ന് ലെവൽ 17ലേക്ക് സ്ഥാനക്കയറ്റം നൽകിയത്. നിലവിൽ ഡോ.ശിവൻ മാത്രമാണ് ലെവൽ 17ലുള്ളത്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും സോഫ്റ്റ് വെയർ വികസനത്തിലുമുള്ള മികവാണ് ഡോ. സോമനാഥിനെ ഉന്നത പദവിയിലെത്തിക്കുന്നത്.