ഹരിപ്പാട്: റോഡരികിൽ മാലിന്യം തള്ളുന്നതും അതേത്തുടർന്നുണ്ടായ തെരുവുനായ് ശല്യവും കാരണം വല്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു നാട്. ഹരിപ്പാട് മലയാളം സ്കൂൾ മുതൽ തെക്കോട്ട് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ വശങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത് രൂക്ഷമായിരിക്കുന്നത്.
അറവ് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ പ്ളാസ്റ്റിക് കവറുകളിലാക്കിയാണ് നിക്ഷേപിക്കുന്നത്. റോഡരികിൽ ഇവ നാളുകളോളം കിടക്കും. ഇതേത്തുടർന്ന് യാത്രക്കാരും പ്രദേശവാസികളും ഏറെ ദുരിതത്തിലാണ്. പ്ളാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും.
അടിയന്തിരമായി മാലിന്യം നീക്കണം. കൂടാതെ മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബോണസായി തെരുവുനായ് പേടിയും
പലതവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ തെരുവ് നായ ശല്യം രൂക്ഷമാണ്. സമീപത്തെ സ്കൂളിലേക്ക് എത്തുന്ന കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. നിരവധി യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിലെത്താനായി ഈ റോഡിനെ ആശ്രയിക്കുന്നത്. മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതിനാൽ സമീപത്തെ വീട്ടുകാർക്കും യാത്രക്കാർക്കും ഒരേപോലെ ബുദ്ധിമുട്ടാണ്.
.....
രാത്രിയുടെ മറവിൽ വാഹനങ്ങളിലും മറ്റും എത്തിച്ചാണ് മാലിന്യം തള്ളുന്നത്. ഇവിടുത്തെ തെരുവ് വിളക്കുകൾ കത്താത്തതും ഇതിന് സൗകര്യമാകുന്നു.
നാട്ടുകാർ