ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ഗവ. ആയുർവേദ ആശുപത്രിയിലെ മരുന്ന് സ്റ്റോക്കിൽ കുറവുണ്ടെന്ന ആരോപണത്തെത്തുടർന്ന് താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പഞ്ചായത്ത്‌ അംഗം രമണിയ്ക്ക് മുൻ‌കൂർ ജാമ്യം ലഭിച്ചു. നേരത്തെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ.റോഷനും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇവർ രണ്ടുപേരും കൂടാതെ ഡോക്ടർ രത്നകുമാറിന് എതിരെയും ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.