jons

ആലപ്പുഴ:കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറക്കിയപ്പോൾ തിളങ്ങി ആലപ്പുഴ ജില്ല. വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പാക്കി വന്നപ്പോൾ ജില്ലയ്ക്ക് ലഭിച്ചത് അഞ്ച് ജനറൽ സെക്രട്ടറിമാരെ. മുൻ എം.എൽ.എ മാരായ ഡി.സുഗതൻ, എം.മുരളി, എ.എ.ഷുക്കൂർ എന്നിവരും ജോൺസൺഎബ്രഹാമും കോശി.എം.കോശിയുമാണ് ജനറൽ സെക്രട്ടറിമാരായത്.

ഡി.സുഗതൻ

ജില്ലയിലെ മുതിർന്ന നേതാവ്.കെ.എസ്.യുവിലൂടെ തുടക്കം.1970 മുതൽ 80 വരെ യൂത്ത് കോൺഗ്ര് ജില്ലാ പ്രസിഡന്റായി പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറി.തച്ചടി പ്രഭാകരനൊപ്പം ഡി.സി.സി ഭാരവാഹി.കെ.മോഹൻകുമാറിന്റെ നിര്യാണത്തെതുടർന്ന് 2000-ൽ ഡി.സി.സി പ്രസിഡന്റായി.2001-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി.അന്ന് നിയമസഭാ പാർലമെന്ററി പാർട്ടി ട്രഷററായിരുന്നു.1973 മുതൽ കെ.പി.സി.സി അംഗം.നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്ത അനുയായി.20 വർഷമായി എസ്.എൻ.ട്രസ്റ്റ് അംഗം. ആലപ്പുഴയിലെ മുതിർന്ന അഭിഭാഷകരിലൊരാൾ.

എ.എ.ഷുക്കൂർ

ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിൽ 1973ൽ കെ.എസ്.യു യൂണീ​റ്റ് പ്രസിഡന്റ് .തുടർന്ന് കെ.എസ്.യുവിൽ വിവിധ ചുമതലകൾ.മൂന്ന് വർഷം എസ്.ഡി കേളേജിൽ നിന്നും കേരള യൂണിവേഴ്സി​റ്റി കൗൺസിലറായി.
കെ.എസ്.യു ജില്ലാ സെക്രട്ടറി, കേരള യൂണിവേഴ്സി​റ്റി യൂണിയൻ നിർവാഹക സമിതി അംഗം, പാർട്ടി പിളർന്നപ്പോൾ ഇന്ദിരാ കോൺഗ്രസിനോടൊപ്പം നിന്നു . കേരള യൂണിവേഴ്സി​റ്റി യൂണിയൻ സെക്രട്ടറി, മൂന്ന് വർഷം കേരള യൂണിവേഴ്സി​റ്റി സെന​റ്റിൽ വിദ്യാർത്ഥി പ്രതിനിധി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ആലപ്പുഴ നഗരസഭാംഗം.ആലപ്പുഴ നഗരസഭ ചെയർമാൻ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് , ആലപ്പുഴ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി. കെ.പി.സി.സി നിർവാഹക സമിതി അംഗമായി തുടരുന്നു.

ജോൺസൺ എബ്രഹാം

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി. മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ കെ.എസ്.യു യൂണി​റ്റ് സെക്രട്ടറിയായി തുടക്കം.ഭരണിക്കാവ് ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തോപ്പിൽ ഭാസിയുടെയും, കാമ്പിശ്ശേരി കരുണാകരന്റെയും സ്മാരകങ്ങൾ ജന്മനാട്ടിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തു.മദ്യവിരുദ്ധ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവം.

കേരള സർവകലാശാല സിൻഡിക്കേ​റ്റ് അംഗമായിരുന്നു.ക​റ്റാനം പുത്തൻ പറമ്പിൽ പി.വി.എബ്രഹാമിന്റെയും പി.എം. ഏലിയാമ്മ ടീച്ചറിന്റെയും മകൻ.വി.എം.സുധീരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മൂന്ന് കെ.പി.സി.സി പ്രസിഡന്റുമാരോടൊപ്പം ട്രഷററായി പ്രവർത്തിച്ചു.രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ എട്ട് വർഷക്കാലം കെ.പി.സി.സി സെക്രട്ടറിയായിരുന്നു.