editorial-epf-

ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിന്റ പശ്‌ചാത്തലത്തിൽ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്) നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഈ സാമ്പത്തിക വർഷം കുറച്ചേക്കുമെന്ന് സൂചന. ഈമാസമൊടുവിൽ ചേരുന്ന ട്രസ്‌റ്റി ബോർഡ് യോഗത്തിൽ തീരുമുണ്ടാകും.

കഴിഞ്ഞ വർഷം ധനമന്ത്രാലയത്തിന്റെ എതിർപ്പ് മറികടന്നാണ് ഇ.പി.എഫ് ഓർഗനൈസേഷൻ പത്ത് പോയിന്റ് വർദ്ധിപ്പിച്ച് പലിശ നിരക്ക് 8.65 ശതമാനമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് പലിശ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പലിശ നിരക്കിൽ കുറവു വരുത്തണമെന്ന് ധനമന്ത്രാലയം സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ 10-25 അടിസ്ഥാന പോയിന്റുകൾ കുറയുമെന്നാണ് സൂചന. 2017-2018 സാമ്പത്തിക വർഷം 8.55 ശതമാനമായിരുന്നു പലിശ നിരക്ക്.