അസമയത്ത് വഴിയിൽ ഒറ്റപ്പെടുന്ന വനിതകൾക്കും വൃദ്ധർക്കും തുണയാകാൻ പൊലീസ്

വിളിക്കാം 112

കോലഞ്ചേരി: അസമയത്ത് വഴിയിൽ ഒ​റ്റപ്പെട്ടുപോകുന്ന വനിതാ യാത്രക്കാർക്കും മുതിർന്ന പൗരൻമാർക്കും സുരക്ഷാ ഹസ്തവുമായി കേരള പൊലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാൻ പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിൽ പ്രത്യേക സംവിധാനം നിലവിൽ വന്നു. നിഴൽ എന്ന് പേരിട്ട ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും ഏത് സമയവും ഫോൺ മുഖേന ബന്ധപ്പെടാം.

112 ആണ് നമ്പർ.

ഒ​റ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും തനിയെ യാത്ര ചെയ്യുന്ന വനിതകൾക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാം.

വിളിക്കുന്നയാൾ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാൻ കമാൻഡ് സെൻററിന് കഴിയും.

നമ്പർ ഡയൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫോണിന്റെ പവർ ബട്ടൺ മൂന്ന് തവണ അമർത്തിയാലും കമാൻഡ് സെൻററിൽ സന്ദേശം ലഭിക്കും. കയും പൊലീസ് ഉദ്യോഗസ്ഥർ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും.

112 ഇന്ത്യ എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കമാൻഡ് സെൻററിൽ സന്ദേശമെത്തും.

അസമയത്ത് വാഹനം കേടാവുകയോ, ടയർ പഞ്ചറാവുകയോ ചെയ്ത് വഴിയിൽ കുടുങ്ങിയാലും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും പൊലീസിനെ വിളിക്കാം.