കൊച്ചി: മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ പങ്കാളിത്തത്തോടെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ കയാക്കിംഗ് പര്യവേഷണം മുസിരിസ് പാഡിൽ 2020 സമാപിച്ചു. 70 തുഴച്ചിൽ വിദഗ്ദ്ധർ പങ്കെടുത്ത മത്സരം വി .ആർ. സുനിൽകുമാർ എം.എൽ.എ, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർമാൻ കെ .ആർ ജൈത്രൻ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന യാത്ര കൊടുങ്ങല്ലൂർ കോട്ടൂർപുരം ജെട്ടിയിൽ ആരംഭിച്ച് ബോൾഗാട്ടിയിൽ അവസാനിച്ചു.

ആദ്യ ദിവസം 20 കിലോമീറ്റർ ദൂരം നിരവധി രസകരമായ ഇടവേളകളിലൂടെ സഞ്ചരിച്ചു, ബാക്കിയുള്ള 20 കിലോമീറ്റർ ദൂരം അടുത്തദിനം പൂർത്തിയാക്കി കൊച്ചി ബോൾഗാട്ടിയിൽ സമാപിച്ചു.

ഇന്റർനാഷണൽ പാഡ്‌ലർ സാൻഡി റോബ്‌സൺ (3 വലിയ അംഗീകാരങ്ങൾ നേടിയിട്ടുള്ള വനിത, ശ്രീലങ്കയെ പ്രദക്ഷിണം ചെയ്ത ആദ്യ വ്യക്തി, ഇന്ത്യയുടെ തീരപ്രദേശത്തിലൂടെ കയാക്കിംഗ് നടത്തിയിട്ടുള്ള ഏക വനിത, 2017 ഓസ്‌ട്രേലിയൻ ജിയോഗ്രാഫിക് അഡ്വഞ്ചറർ) ഈ വർഷം മുസിരിസ് പാഡിലിന്റെ ഭാഗമായിരുന്നു. ലോക പ്രശസ്ത കയാക്കർ ലൂയിസ് നോലൻ പര്യവേഷണത്തിന്റെ ഭാഗമായിരുന്നു.

കേരളത്തിലെ വാട്ടർസ്‌പോർട്ടുകൾക്കുള്ള പ്രോത്സാഹനമാണിത്. ജലസംരക്ഷണ സന്ദേശവുമായി യാത്രയെ സംയോജിപ്പിക്കുന്നതിനുള്ള ഉന്മേഷകരമായ മാർഗമാണിതെന്ന് മുസിരിസ് ഹെറിറ്റേജ് ആൻഡ് കേരള ടൂറിസം ഡയറക്ടർ പി എം. നൗഷാദ് പറഞ്ഞു.

വാട്ടർസ്‌പോർട്ടുകളെ ജലാശയ സംരക്ഷണതിനായി സംയോജിപ്പിക്കുന്നത് മികച്ച ആശയമാണ്. 6 വർഷമായി ഞങ്ങൾ കയാക്കിംഗ്, എസ്‌യുപിംഗ്, കപ്പൽയാത്ര, കനോയിംഗ് തുടങ്ങിയ വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. നമ്മൾ ഇഷ്ടപ്പെടുന്നവ സംരക്ഷിക്കുവാനും ഒപ്പം പ്രകൃതിദത്തവുമായി ജലാശയങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ പാഡ്‌ലിംഗ്‌സഹായിക്കുന്നു എന്ന് ജെല്ലിസ്‌പോർട്‌സ് സ്ഥാപകൻ കൗശിക് കോടിത്തൊടി പറഞ്ഞു.