കൊച്ചി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിലെ മൂന്ന് നോമ്പ് തിരുന്നാൾ നാളെ (ഞായർ)​ കൊടിയേറും. 4ന് സമാപിക്കും. പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം, തീവെട്ടികൾ വെളിച്ചം വിതറുന്ന രാത്ര പ്രദക്ഷിണം എന്നിവ ഇവിടത്തെ തിരുന്നാളിന്റെ പ്രത്യേകതകളാണ്.

തിങ്കളാഴ്ച രാവിലെ 8.30 ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. വെെകീട്ട് 5 ന് പാലാ രൂപത സഹായ മെത്രാൻ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിക്കും. ചൊവ്വാഴ്ച രാവിലെ 8 ന് മൂവാറ്റുപുഴ രൂപത മെത്രാൻ യൂഹനാൻ തിയഡോഷ്യസും താമരശേരി രൂപത മെത്രാൻ റെമീജിയോസ് ഇഞ്ചനാനിയും കുർബാനയർപ്പിക്കും. ഉച്ചയ്ക്ക് 1 ന് പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. കടപ്പൂർ നിവാസികൾ കപ്പലും, കാളികാവ് കരക്കാർ തിരുസ്വരൂപങ്ങളും മുട്ടുച്ചിറയിലെ കണിവേലിൽ കുടുംബക്കാരും ഇടവകയിലെ 81 കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള പ്രതിനിധികളും ചേർന്ന് മുത്തുക്കുടകളും സംവഹിക്കും. ഫെബ്രുവരി 5 ന് വെെകീട്ട് 4.30 ന് പാലാ രൂപതാദ്ധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാനയർപ്പിക്കും.

8, 9 തീയതികളിൽ സീറോ മലബാർ സഭാത്തലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഇടവക ദേവാലയം സന്ദർശിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സർക്കാർ തലത്തിലും .