കുറ്റ്യാടി: പതിനൊന്നു വയസുകാരിയെ നിരന്തരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അച്ഛനേയും മകനേയും കുറ്റ്യാടി സി.ഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മൽ ലക്ഷം വീട് കോളനിയിയിലെ സന്തോഷ് (48) മകൻ അരുൺലാൽഎന്ന അപ്പു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരയായ പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നത് വരെയും അയൽവാസിയായ അരുൺലാലും മൂന്നാം ക്ലാസ് മുതൽ അരുൺ ലാലിന്റെ അച്ഛൻ സന്തോഷും കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്തപ്പോൾ വീട്ടിൽ വച്ചും അല്ലാത്ത സമയങ്ങളിൽ തൊട്ടടുത്ത കാട്ടിലേക്ക് കൊണ്ട് പോയും സ്വന്തം വീട്ടിൽ വച്ചും സന്തോഷ് നിരന്തരമായി കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കുറ്റ്യാടി സി.ഐ എൻ സുനിൽകുമാർ, എ എസ് ഐ മാരായ അഷ്റഫ് ,വനിത സീനിയർ ഓഫീസർ കുഞ്ഞുമോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.